ഹൃദയ പുസ്തകത്താളിന്റെയുള്ളിലെ
ഒരു തുണ്ടു മയിൽപ്പീലിയിക്കവിത
ഏതാനും വർണ്ണങ്ങൾ മാത്രമാണെങ്കിലും
പീലിയെ നിക്കേറെയിഷ്ടം !
പെറ്റുപെരുകുവാൻ വേണ്ടി യെൻ കാവ്യ
ഹൃത്തിലൊളിപ്പിക്കുമെന്നാകിലും
ആരോരും കാണാതെ , യാകാശം കാണാതെ
തെല്ലു തുറക്കുമതിൻ ഭംഗി കാണാൻ !
അക്ഷര മുത്തുകൾ കോർത്തുമെന്ന ഞ്ഞ താ-
മിക്കൊച്ചു കാവ്യ മയിൽപ്പീലിയെ
അത്രമേലിഷ്ടരാം തോഴർക്കു വേണ്ടി –
യത്തിരി വെട്ടത്തിൽ കാഴ്ചവെയ്മ
മായാമയൂർ മൊന്നാടുന്നു മുന്നിലായ്
നൃത്തം നയനാഭിരാമം മനോഹരം
പീലി വിരിച്ചു നീയാടുമ്പോളെന്നിലെ
മേഘങ്ങ മായുന്നു പെയ്യുന്നു മാധവം
